Wednesday, March 9, 2022

                                                   വേർപാടിന്റെ വേദന

ദിലീപിന്റെ വേർപാട് എന്നിലുണ്ടാക്കിയ ഞടുക്കം വളരെ വലുതായിരുന്നു. ഒന്നോർത്തു നോക്കൂ, രക്ത ബന്ധമോ മറ്റു പ്രത്യേകിച്ച് കടപ്പാടുകളോ ഇല്ലാതിരുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃ പടവും മനുഷ്യ സ്നേഹവും കൊണ്ട് എന്നെപ്പോലുള്ള വെറും ഒരു സാധാരണക്കാരനിൽ വളരെ സ്വാധീനം ചെലുത്തുക , എനിക്ക്  പ്രത്യേക പരിഗണനകൾ, എന്റെ തുടക്ക കാലത്തിലെ career വളർച്ചക്ക് വേണ്ടുന്ന സംഭാവനകൾ നൽകുകഎന്നിട്ടു പെട്ടെന്നൊരു ദിവസം ലോകത്തിൽ നിന്ന് അപ്രത്യക്ഷനാവുക. ഇതായിരുന്നു ദിലീപ് .

 

ഏകദേശം 20 -21  വര്ഷങ്ങള്ക്കു മുൻപാണ്  ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ചെന്നൈയിൽ പഠിക്കുമ്പോൾ, അവൻ അന്ന് ABN AMRO എന്ന ബാങ്കിൽ സോഫ്റ്റ്വെയർ consultant ആയി വന്നു. ബാംഗ്ലൂർ ഉള്ള ഒരു കമ്പനിയുടെ ABN Technical represenative ആയിരുന്നു . ഞങ്ങളുടെ കൂടെയുള്ള രാജീവിന്റെ നാട്ടുകാരൻ ആയതിനാൽ സ്വാഭാവികമായും രാജീവ്, Kunhahammad , എബ്രഹാം , ജസ്വന്ത് എന്നിവരോടോപ്പോം ആയിരുന്നു ദിലീപിന്റെ താമസം. വളരെ പെട്ടെന്ന് തന്നെ അവൻ ഞങ്ങളുടെ എല്ലാ കൂട്ടുകാരുടെയും കൂട്ടുകാരൻ ആയി. അതിൽ അവസാനത്തെ ആളായിരുന്നു ഞാൻ എന്ന് വേണേൽ പറയാം. വളരെ നല്ല ഇടപെടലുകൾ, നല്ല ജോലി , നല്ല ശമ്പളം, ഇതൊക്കെ ഞങ്ങളെ എല്ല്ലാരേം ആകർഷിച്ചു എന്ന് വേണേൽ പറയാം. പിന്നീട് മറ്റുള്ളവരെല്ലാം ഓരോ വഴിക്കായപ്പോൾ ഞാനും ദിലീപിനോടൊപ്പം താമസം തുടങ്ങി. ഇതിനിടെയിൽ ABN  AMRO ബാങ്ക് എനിക്ക് ജോലി തന്നപ്പോൾ, ദിലീപിന്റെ recomendation വളരെ സഹായകമായി. അന്നത്തെ ഞങ്ങളുടെ ബാങ്ക് ഹെഡ് Sainath രാധാകൃഷ്ണന്റെ ക്യാബിനിൽ എപ്പോൾ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ദിലീപിനുണ്ടായിരുന്നു.

 

പിന്നീട് വിവാഹം കഴിഞ്ഞു അവൻ ബാംഗ്ലൂരിലേക്ക് മടങ്ങി പോയി. അവിടെ Iflex (ഇപ്പൊ Oracle ) കമ്പനിയിൽ നല്ല ജോലി വാങ്ങിയപ്പോൾ, ഞാൻ വീണ്ടും പിറകെ കൂടി. എനിക്കൊരു ജോലി അവിടെയും തരപ്പെടുത്താമോ എന്ന് ചോദിച്ചു. വളരെ സന്തോഷത്തോടെ അവിടെയും അവൻ എന്നെ recommend ചെയ്തുഞാൻ final ഇന്റർവ്യൂ പാസ്സായില്ല. പക്ഷെ അന്ന് കോയമ്പത്തൂർ ICICIyil ജോലി ചെയ്യുകയായിരുന്ന എന്നെ ബാംഗ്ലൂരിൽ എത്തിച്ചു അവന്റെ വീട്ടിൽ താമസിപ്പിച്ചു , ഭക്ഷണവും തന്നു ഇന്റർവ്യൂവിനു വേണ്ടി prepare ചെയ്യിക്കാൻ അവൻ കഷ്ടപെട്ടതോർത്താൽ , സ്വന്തക്കാര് പോലും എന്നോട് ഇത്രയും കരുണ കാണിച്ചട്ടില്ല. അവനു പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത ഒരു കാര്യമായിരുന്നു താനും. തന്റെ ജീവിത യാത്രയിൽ എങ്ങോ പരിചയപ്പെട്ട ഒരു സാധാരണക്കാരന് പയ്യനോട് കാണിച്ച മനുഷ്യത്വവും സൗഹൃദവും ആണ് ദിലീപ് എന്ന വ്യക്തിയെ ഒരു അസാധാരണക്കാരൻ ആക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ ഒരു ഉന്നത നിലവാരം പുലർത്തുവാൻ എന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിനേക്കാളും എടുത്തു പറയേണ്ടുന്ന കാര്യം, ദിലീപ് വഴി മാത്രം എന്നെ പരിചയമുണ്ടായിരുന്ന അവന്റെ ഭാര്യ  സുജിത എനിക്ക്  ദിലീപ് തന്ന അതെ സൗഹൃദവും പരിഗണകളും തന്നിരുന്നു എന്നുള്ളതാണ്. ഒരു വിഷമവും കൂടാതെ എനിക്ക് ഭക്ഷണം തരുന്നതിലും, താമസം ഒരുക്കുന്നതിലും സുജിതയും പങ്കാളി ആയി. രണ്ടു വര്ഷങ്ങള്ക്കു ശേഷം എനിക്ക് വീണ്ടും ഒരു ജോലി വാങ്ങി തരുന്നതിൽ നിർണായക പങ്കു വഹിച്ചു. അപ്പോഴും കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂരിൽ വരുന്നതിനുള്ള എല്ലാ സഹായവും ചെയ്തു തരികയും ചെയ്തു.

എന്റെ career മെച്ചപ്പെടുത്താനും  ഇപ്പോഴുള്ള ഒരു തലത്തിലേക്ക് കൊണ്ട് വരുവാനും വളരെ അധികം സഹായിച്ച ഒരു ജോലി ആയിരുന്നു അത്. ശെരിയാണ് , ജോലി ചെയ്തതൊക്കെ ഞാനാണ്, പക്ഷെ അതിനുള്ള സാഹചര്യം വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ദിലീപിന്റെ പങ്കു ഒരു കാലത്തിലും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ വീണ്ടും വീണ്ടും ആലോചിക്കുന്ന വിഷയം, ദിലീപിന് എന്നെകൊണ്ട് പ്രയ്തേകിച് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല, എങ്കിലും എന്നെ കരുതുന്നതിൽ (എന്നെ മാത്രമല്ല). എന്നെ പോലുള്ള ധാരാളം ആളുകൾക്ക് ഇതുപോലെ ഒരുപാട് പറയാൻ ഉണ്ടാകും.

 

പിന്നീട് സോഫ്റ്റ്വെയർ ജോലി ഉപേക്ഷിച്ചു റിയൽ എസ്റ്റേറ്റ്  ബിസിനെസ്സിലേക്കു ഇറങ്ങിയപ്പോഴും അവൻ എനിക്ക് വേണ്ടി ഒരു കൈ ഇട്ടിരുന്നു. എന്നെ സംബന്ധിച്ചു അത് വിജയമായില്ല എങ്കിലും, മേഖലയിൽ ദിലീപ് നേടിയെടുത്ത പുരോഗതി അസൂയാവഹം ആയിരുന്നു. ചില തിരിച്ചടികൾ അവിടെ ഉണ്ടായിരുന്നെങ്കിലും , തന്റെ കോർപ്പറേറ്റ് management expertise മുഴുവനും നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഞാൻ അത്ഭുദത്തോടെയും അല്പം ആദരവോടെയും ഒക്കെ ആണ് ദിലീപിന്റെ ജീവിത വഴികളൊക്കെയും കണ്ടു നിന്നതു. ഏതു മേഖലയിൽ പ്രവർത്തിച്ചാലും, താൻ ഒരു best  പ്രോഡക്റ്റ് ആണ് എന്ന് കൂടെയുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. മാത്രമല്ല , തട്ടിപ്പുകൾ ഏറെ നടക്കുന്ന ഒരു മേഖലയായിട്ടു  കൂടി, അവിടെ നല്ല സുതാര്യതയും വിശ്വാസ്യതയും വേണമെന്ന് ദിലീപിന് നിർബന്ധമായിരുന്നു.

 

ഒരുപ്പാട്നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലരൊക്കെ മാറിപോയിക്കാണും , പക്ഷെ കൂടെയുള്ളവർക്ക് എന്നും അവനൊരു ആത്മവിശ്വാസമായിരുന്നു . 2016 ഇന് ശേഷം എനിക്ക് അവനോടു കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വിളിക്കാനും കഴിഞ്ഞില്ല.

 

കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകൾ ആയി ഞാൻ ഒന്ന് വിളിയ്ക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവന്റെ ഒരു ബന്ധു അരുണിനോട് ഞാൻ linkedIn മെസ്സേജ് വഴി ചോദിച്ചു , ഫോൺ നമ്പർ കൺഫേം ചെയ്തു. വിളിക്കാം എന്ന് പറഞ്ഞു. പിന്നെയും രണ്ടു-മൂന്ന് ദിനം കഴിഞ്ഞു. അപ്പോഴാണ് അരുൺ വീണ്ടും മെസ്സേജ് അയച്ചത്. ദിലീപ് ഐസിയുവിൽ ആയിരിക്കുന്നു. ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പക്ഷെ എല്ലാം വിഫലമാക്കികൊണ്ടു ഇന്ന് രാവിലെ അവൻ പോയി. ഒരു വലിയ ക്യാൻവാസിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു മനോഹര ചിത്രം പോലെ.

 

മനുഷ്യ ജീവിതത്തിന്റെ ക്ഷണികതകളെ കുറിച്ചോർത്തു നമ്മളൊക്കെ വാചാലരാകും . പക്ഷെ നമുക്കോ, നമ്മുടെ പ്രിയപ്പെട്ടവർക്കോ ഇങ്ങനെ ഒക്കെ സംഭവിച്ചാൽ, അത് ഉൾക്കൊള്ളുവാൻ വളരെ പ്രയാസമായിരിക്കും.

 

പ്രിയപ്പെട്ട ദിലീപ്, നിങ്ങളൊരു സംഭവമായിരുന്നു. ജീവിച്ചിരുന്ന കാലത്തിൽ , വളരെ അർത്ഥവത്തായ കൊറച്ചു കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്കു കഴിഞ്ഞു. ഞാനുൾപ്പെടെ കൊറച്ചു പേരെയെങ്കിലും നിങ്ങൾക്കു സ്വാധീനിക്കുവാൻ കഴിഞ്ഞു . മനോഹരമായ സൗഹൃദ അനുഭവങ്ങൾ തന്നു.കാലം കാത്തുവെച്ച പേമാരികൾ പെയ്തൊഴിയുമ്പോൾ, നിങ്ങളുടെ ശാന്തമായ മുഖം നിത്യമായി ഉറങ്ങുവാൻ പോകുമ്പോൾ, പ്രിയപ്പെട്ട സ്നേഹിതാ, താങ്കളുടെ ആത്മാവിനു ശാന്തി നേരുവാൻ മാത്രമേ ബലഹീനനായ എനിക്കു കഴിയൂ. പ്രിയപ്പെട്ട കുടുംബo, പ്രത്യേകിച്ച് എന്റെ സഹോദരി സുജിത, സാഹചര്യം നേരിടാൻ ഉള്ള കരുത്തു ദൈവം തരട്ടെ എന്ന്  പ്രാർത്ഥിക്കുന്നു.

 

 

സസ്നേഹം

ബിജി  

No comments: